തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് 2018

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് 2018 | പാറമേക്കാവ്


Thrissur is known as the cultural capital of Kerala, and the land of Poorams. The district is famous for its ancient temples, churches, and mosques. Thrissur Pooram is the most colourful and spectacular temple festival in Kerala

നിങ്ങളുടെ ആധാര്‍ എവിടെയൊക്കെ ഉപയോഗിച്ചിട്ടുണ്ടെന്ന് അറിയുന്നത് എങ്ങനെ ?

നിങ്ങളുടെ ആധാര്‍ എവിടെയൊക്കെ ഉപനിങ്ങളുടെ ആധാര്‍ എവിടെയൊക്കെ ഉപയോഗിച്ചിട്ടുണ്ടെന്ന് അറിയുന്നത് എങ്ങനെ ? യോഗിച്ചിട്ടുണ്ടെന്ന് അറിയുന്നത് എങ്ങനെ ? 





അധാര്‍ രഹസ്യവിവരങ്ങള്‍ ചോര്‍ന്നതായുള്ള വിവരങ്ങള്‍ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പല ആവശ്യങ്ങള്‍ക്കായി ആധാര്‍ നല്‍കിയിട്ടുള്ള പലരും ഇതോടെ ആശങ്കയിലായിട്ടുണ്ട്. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). കഴിഞ്ഞ ആറുമാസത്തിനിടെ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ എവിടെയൊക്കെ ഉപയോഗിച്ചിട്ടുണ്ടെന്ന് അറിയാന്‍ വഴിയുണ്ട്. ഇതില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ യുഐഡിഎഐ വെബ്‌സൈറ്റില്‍ പരാതി നല്‍കുക. അതിനുശേഷം നിങ്ങള്‍ക്ക് ഓണ്‍ലൈനായി ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ അവസരം ലഭിക്കും. പരിശോധിക്കേണ്ടത് എങ്ങനെ? 1. യുഐഡിഎഐ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആധാര്‍ ഓതന്റിക്കേഷന്‍ പേജ് ആയ https://resident.uidai.gov.in/notification-aadhaar സന്ദര്‍ശിക്കുക 2. നിങ്ങളുടെ പന്ത്രണ്ട് അക്ക ആധാര്‍ നമ്പരും സെക്യൂരിറ്റി കോഡും ടൈപ്പ് ചെയ്യുക 3. ജെനറേറ്റ് ഒടിപി-യില്‍ ക്ലിക്ക് ചെയ്യുക 4. ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടുള്ള മൊബൈല്‍ നമ്പരില്‍ ഒടിപി ലഭിക്കും. അത് സൈറ്റില്‍ നല്‍കുക. 5. ഒടിപി എന്റര്‍ ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന പേജില്‍ നിന്ന് ഓതന്റിക്കേഷന്‍ ടൈപ്പ്, സെലക്ട് ഡേറ്റ് റേഞ്ച്, നമ്പര്‍ ഓഫ് റെക്കോഡ് (പരമാവധി 50 എണ്ണം), ഒടിപി തുടങ്ങിയവ ഇവിടെ നിന്ന് തിരഞ്ഞെടുക്കാന്‍ കഴിയും. ഏത് കാലയളവിലെ വിവരമാണോ ആ തീയതികള്‍ തിരഞ്ഞെടുത്ത് ഒടിപി എന്റര്‍ ചെയ്ത് സബ്മിറ്റ് കൊടുക്കുക. 6. ആ കാലയളവിലെ ആധാര്‍ ഓതന്റിക്കേഷന്‍ അഭ്യര്‍ത്ഥനകളുടെ സ്വഭാവം, തീയതി, സമയം മുതലായ വിവരങ്ങള്‍ ലഭിക്കും. സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ അധാര്‍ വിവരങ്ങള്‍ ലോക്ക് ചെയ്യുക. പിന്നീട് ഇത് ഓണ്‍ലൈനായി അണ്‍ലോക്ക് ചെയ്യാന്‍ കഴിയും.

വാട്സാപ്പ് കാരണം മെമ്മറിയും ഫുൾ, നെറ്റും തീർന്നു പോകുന്നു

വാട്സാപ്പ് കാരണം മെമ്മറിയും ഫുൾ, നെറ്റും തീർന്നു പോകുന്നു എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം ഇതാ 




നമ്മുടെ നാട്ടിലൊക്കെ വാട്സാപ്പ്, യുട്യൂബ്, ഫോൺ വിളികൾ എന്നിങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങളുമായി സ്മാർട്ഫോൺ ഉപയോഗിക്കുന്ന നിരവധി പേരുണ്ടല്ലോ. പ്രത്യേകിച്ച് അൽപ്പം പ്രായമായവർ. അവർക്ക് യുട്യൂബിൽ കുറച്ചു വീഡിയോസ് കാണണം, വാട്സാപ്പിൽ സുഹൃത്തുക്കൾക്ക് മെസ്സേജ് അയക്കണം, ഗ്രൂപ്പുകളിലെ ചർച്ചകളിൽ പങ്കെടുക്കണം, ആവശ്യമുള്ള കോളുകൾ ചെയ്യണം, അങ്ങനെ തുടങ്ങി സാധാരണ ആവശ്യങ്ങൾ മാത്രമായിരിക്കും ഉണ്ടാകുക. ഇത്തരത്തിലുള്ള ആളുകൾ പലപ്പോഴും ഉപയോഗിക്കുക ഒരു ശരാശരി നിലവാരമുള്ള സ്മാർട്ഫോൺ ആയിരിക്കുമല്ലോ. ആവശ്യത്തിന് മെമ്മറിയും ക്യാമറയും ഉള്ള ഒരു ശരാശരി ഫോൺ. പക്ഷെ ഇത്തരക്കാർക്ക് ഏറ്റവും ഉപയോഗപ്രദമായ വാട്സാപ്പ് ഏറ്റവും ഉപദ്രവകാരിയായി മാറുന്ന അവസരങ്ങളും ഉണ്ടാകാറുണ്ട്. ഒരു ഉദാഹരണം പറയാം. ഒരിക്കൽ അൽപ്പം കുടുംബത്തിലെ അൽപ്പം [രായ്മായ ഒരാൾ എന്നെ സമീപിക്കുകയുണ്ടായി. അവരുടെ കയ്യിൽ അവരുടെ ഫോണുണ്ട്. അവരുടെ പ്രശ്നം എന്താണെന്ന് വെച്ചാൽ ഫോണിൽ മെമ്മറിയില്ല. വാട്സാപ്പിൽ ഒരു ഫോട്ടോ പോലും സേവ് ചെയ്യാൻ പറ്റുന്നില്ല. എന്തിന് ഇരുപത്തിനാല് മണിക്കൂറും മെമ്മറി കുറവാണ് എന്നും കാണിച്ച് ഫയലുകൾ ഡിലീറ്റ് ചെയ്യാനുള്ള നോട്ടിഫിക്കേഷനും സ്‌ക്രീനിൽ വന്നു നിറയുന്നു. സംഭവം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. ഞാൻ അവർക്ക് വേണ്ട രീതിയിൽ പ്രശ്നം പരിഹരിച്ചു കൊടുക്കുകയും ഇനി ഇങ്ങനെ വരുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞുകൊടുക്കുകയും ചെയ്തു. ആ കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. നിങ്ങളിൽ പലർക്കും അറിയാവുന്ന കാര്യം തന്നെയായിരിക്കും ഇത്. എന്നാൽ ഈ വിഷയത്തിൽ അത്ര അറിവില്ലാത്ത ആളുകളെ സംബന്ധിച്ചെടുത്തോളം ഉപകാരപ്രദമാകും എന്നതിനാൽ ഇവിടെ പറയുകയാണ്. എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. 10000 രൂപക്ക് ഒരു ഫേസ് അൺലോക്ക് ഫോൺ; ഇൻഫോക്കസ് വിഷൻ 3 പ്രൊ റിവ്യൂ ഫോൺ മൊത്തം വാട്സാപ്പ് ചിത്രങ്ങളും ഫോട്ടോകളും ആണ്. പറയുമ്പോൾ മെമ്മറി കാർഡിൽ ഇഷ്ടംപോലെ സ്ഥലമുണ്ട്. എന്നിട്ടും ഫോൺ മെമ്മറി ഫുൾ. ഒരു ചിത്രം പോലും ഡൗൺലോഡ് ചെയ്യാൻ പറ്റുന്നില്ല. ഇതാണ് പ്രശ്നം. ഇതിന് എങ്ങനെ പരിഹാരം കാണാം എന്നു നോക്കാം. ഡിഫോൾട്ട് ആയി വാട്സാപ്പ് വഴി വരുന്ന ചിത്രങ്ങൾ, വിഡിയോകൾ, ഓഡിയോ എന്നിവയെല്ലാം തന്നെ ഫോൺ മെമ്മറിയിൽ ആയിരിക്കും സേവ് ആകുക. ഇത് നിറയുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്. ഇതിന് പരിഹാരമായി ചെയ്യേണ്ടത് ഫയൽ മാനേജറിൽ പോയി ഫോണിലെ മെമ്മറിയിലുള്ള വാട്സാപ്പ് ഫോൾഡറിൽ പോയി അവിടെയുള്ള വാട്സാപ്പ് മീഡിയ എന്ന ഫോൾഡറിൽ ഉള്ള ഓരോന്നും മെമ്മറി കാർഡിലേക്ക് മാറ്റുക എന്നതാണ്. ഇതോടൊപ്പം തന്നെ അധികമായി ഒരു കാര്യം കൂടെ ചെയ്യാം. വാട്സാപ്പ് സെറ്റിങ്ങ്സ്സിൽ Data and storage usage ഓപ്ഷനിൽ പോയി When using mobile data എന്ന സ്ഥലത്ത് എല്ലാം ഡീആക്ടിവേറ്റ് ചെയ്യുക. അതായത് മൊബൈൽ ഫോണിലെ സിം ഇന്റർനെറ്റ് ഉപയോഗിച്ച് വാട്സാപ്പ് ഉപയോഗിക്കുമ്പോൾ ഒന്നും തന്നെ തനിയെ ഡൗൺലോഡ് ആവാതിരിക്കാനുള്ള ഓപ്ഷൻ ആണിത്. നിങ്ങൾ ക്ലിക്ക് ചെയ്തു ഡൗൺലോഡ് കൊടുത്താൽ മാത്രമേ ഇവ ഡൗൺലോഡ് ആവുകയുള്ളു.

അറസ്റ്റ് ഭയന്ന് യുവാക്കള്‍ നാടുവിടുന്നു..

 അപ്രഖ്യാപിത ഹര്‍ത്താല്‍ സംഘര്‍ഷം; അറസ്റ്റ് ഭയന്ന് യുവാക്കള്‍ നാടുവിടുന്നുഇക്കഴിഞ്ഞ തിങ്കളാഴ്ച നടന്ന അപ്രഖ്യാപിത ഹര്‍ത്താലില്‍ പങ്കെടുത്ത യുവാക്കള്‍ പലരും പോലീസിന് പിടി കൊടുക്കാതെ മുങ്ങിയതായി വിവരം. ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങളില്‍ പങ്കെടുത്തവര്‍ക്ക് കോടതി ജാമ്യം നല്‍കുന്നില്ലെന്ന വിവരം ലഭിച്ചതോടെയാണ് പലരും മുങ്ങിയത്. ഹര്‍ത്താലിനെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ത്തിരുന്നു. ഇത് അവഗണിച്ച് ഹര്‍ത്താല്‍ നടത്തി കുരുക്കിലകപ്പെട്ട അണികളെ രക്ഷിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ മടിക്കുന്നതാണ് യുവാക്കള്‍ക്ക് വിനയാകുന്നത്. അറസ്റ്റിലാവുന്നവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധനക്ക് വിധേയമാക്കുന്നതിന് ഒരോ സേ്റ്റഷനുകളിലും പ്രത്യേക വിംഗ് തന്നെ പ്രവര്‍ത്തിച്ചു വരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം നടത്തിക്കൊണ്ടുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

അതോടൊപ്പം കാശ്മീര്‍ കത്ത്വ ബാലികയുടെ ഫോട്ടോയും മറ്റും പ്രചരിപ്പിച്ചവരെയും നിരീക്ഷിക്കന്നുണ്ട്. ഇന്നലെ മഞ്ചേരിയില്‍ ഹര്‍ത്താല്‍ സംഭവവുമായി ബന്ധപ്പെട്ട് നാലു പേര്‍ കൂടി അറസ്റ്റിലായി. മഞ്ചേരി മേലാക്കം ആക്കല മുഹമ്മദ് മുസ്തഫ (36), നെല്ലിപ്പറമ്പില്‍ അണ്ടിക്കാട്ടില്‍ ധനൂപ് (21), മേലാക്കം എം.പി.രാജേഷ് (21), എടവണ്ണ പത്തപ്പിരിയം കൊട്ടേക്കോടന്‍ അല്‍ത്താഫ് (21) എന്നിവരാണ് അറസ്റ്റിലായത്. വാട്‌സാപ്പ് കൂട്ടായ്മയുടെ മറവില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കലാപത്തിന് നീക്കം നടത്തിയ സംഭവത്തില്‍ തിരൂര്‍ പോലീസ് സേ്റ്റഷനില്‍ റജിസ്റ്റര്‍ ചെയ്ത 13 കേസുകളില്‍ 400 ഓളം പ്രതികള്‍ ഉള്ളതായി തിരൂര്‍ സേ്റ്റഷന്‍ ഓഫീസര്‍ സുമേഷ് സുധാകര്‍ പറഞ്ഞു. ഇതിനകം 36 പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ തിരിച്ചറിയുന്ന മുറക്ക് അറസ്റ്റ് ചെയ്യും. തിരൂരില്‍ മാധ്യമ പ്രവര്‍ത്തകന്‍ അതുല്‍ ആംബ്രയെ അക്രമിച്ച കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. മുഖ്യ പ്രതി വൈലത്തൂര്‍ ബംഗ്ലാം കുന്നില്‍ വലിയ പീടിയേക്കല്‍ ഷെഫീഖ് (25) പയ്യനങ്ങാടി തടത്തി പറമ്പില്‍ ബഷീര്‍ (48) എന്നിവരാണ് അറസ്റ്റിലായത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തല്‍, ഹര്‍ത്താല്‍ ദിവസം പോലീസ് സേ്റ്റഷന്‍ അക്രമിക്കല്‍, പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ടൗണില്‍ പ്രകടനം നടത്തല്‍ എന്നിവയിലേയും മുഖ്യ പ്രതിയാണ് ഷെഫീഖെന്ന് പോലീസ് പറഞ്ഞു. രണ്ടാം പ്രതിയായ ബഷീര്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്റിലാണ്. ഇരുവര്‍ക്കുമെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.

ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ ആറ് പരാതികള്‍ കൂടി പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ ഹര്‍ത്താല്‍ ആഹ്വാനം നല്‍കി വാട്‌സാപ്പ് പോസ്റ്റു ചെയ്ത അഡ്മിന്‍മാര്‍ക്കെതിരേയും അവ ഷെയര്‍ ചെയ്തവര്‍ക്കെതിരേയും ജാമ്യമില്ലാ വകുപ്പുക ളില്‍ കേസെടുക്കും. ഇവ കൂടിയാവുമ്പോള്‍ പ്രതികളുടെ എണ്ണംആയിരം കവിയുമെന്നാണ് പോലീസിന്റെ നിഗമനം. കശ്മീരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം പ്രദര്‍ശിപ്പിച്ച് പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കെതിരെയും കേസെടുക്കും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പടം പ്രദര്‍ശിപ്പിക്കുന്നത് ജാമ്യമില്ലാക്കുറ്റമാണ്. ബി.പി.അങ്ങാടിയിലാണ് ഇത്തരത്തില്‍ പ്രകടനം നടത്തിയത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ഗ്രൂപ്പിന്റെ അഡ്മിന്‍ പതിനാറുകാരന്‍ വാട്‌സാപ്പ് കൂട്ടായ്മയുടെ മറവില്‍ മലബാര്‍ മേഖലയില്‍ വ്യാപകമായ അക്രമത്തിനും കലാപ നീക്കത്തിനു മിടയാക്കിയ ഹര്‍ത്താ ല്‍ ആഹ്വാനത്തിന്റെ അഡ്മിനെ കണ്ടെത്തിയ പോലീസ് ഞെട്ടിപ്പോയി. പത്താം തരം പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന പതിനാറുകാരന്‍ .മലപ്പുറം തീരമേഖലയായ കൂട്ടായിയില്‍ നിന്നാണ് പതിനാറുകാരനെ കണ്ടെത്തിയത്. കുറ്റകൃത്യത്തിന്റെ ഗൗരവം ധരിപ്പിച്ചപ്പോള്‍ യാതൊരു ഭാവഭേദവും ഉണ്ടാവാതെ സധൈര്യം നിന്നതും പോലീസിനെ അമ്പരപ്പിച്ചു. വോയ്‌സ് ഓഫ് യൂത്ത് നമ്പര്‍ നാലിന്റെ അഡ്മിനാണ് ഈ കൗമാരക്കാരന്‍ .ഐടി ആക്ട് പ്രകാരമാണ് അഡ്മിനെതിരെ കേസെടുത്തിട്ടുള്ളതെന്ന് തിരൂര്‍ പോസ് സേ്റ്റഷന്‍ ഓഫീസര്‍ സുമേഷ് സുധാകര്‍ പറഞ്ഞു. പ്രതി പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിയമങ്ങള്‍ക്കു വിധേയമായി തുടര്‍ നടപടികള്‍ സ്വീകരിക്കും. കലാപ ത്തിന് വഴിയൊരുക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ പതിനാറുകാരനാണെന്ന കണ്ടെത്തല്‍ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. വോയ്‌സ് ഓഫ് യൂത്ത് ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നീ പേരുകളിലാണ് വാട്‌സാപ്പ് ഗ്രൂപ്പുള്ളത്. ഓരോന്നിനും വെവ്വേറെ അഡ്മിന്‍ മാരാണുള്ളത്. വോയ്‌സ് ഓഫ് യൂത്തിന്റെ പേരിലുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ആശയങ്ങളെക്കുറിച്ചും അന്വേഷം ശക്തമാക്കി.കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷമാരംഭിച്ചിട്ടുണ്ട്



ഒരു പുതിയ ഫോൺ വാങ്ങിയാൽ ഫോണിൽ ആദ്യം മാറ്റേണ്ട 4 കാര്യങ്ങൾ


ഒരു പുതിയ ഫോൺ കിട്ടിയാൽ അതുപയോഗിച്ചു തുടങ്ങുമ്പോഴുള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ്. അതിലെ ഓരോ പ്രത്യേകതകളും മാറിമാറി ഉപയോഗിച്ച് നോക്കി, അതിലെ ക്യാമറയിൽ കുറച്ചു ചിത്രങ്ങളെല്ലാം എടുത്തു നോക്കി അങ്ങനെ ഉപയോഗിച്ച് തുടങ്ങും.


ഒരു പുതിയ ഫോൺ വാങ്ങിയാൽ ഫോണിൽ ആദ്യം മാറ്റേണ്ട 4 കാര്യങ്ങൾ
പക്ഷെ ഒരു ഫോൺ കിട്ടിക്കഴിഞ്ഞാൽ ആദ്യം മാറ്റം വരുത്തേണ്ട ചില സെറ്റിങ്ങ്സ് ഉണ്ട്. നമ്മളിൽ പലപ്പോഴും അധികം ശ്രദ്ധിക്കാത്ത ചില കാര്യങ്ങൾ. അവ ഏതാണെന്ന് നോക്കാം.

1. ടച്ച് ചെയ്യുമ്പോൾ ഉള്ള ശബ്ദം, വൈബ്രേഷൻ എന്നിവ ഓഫ് ചെയ്യുക

1. ടച്ച് ചെയ്യുമ്പോൾ ഉള്ള ശബ്ദം, വൈബ്രേഷൻ എന്നിവ ഓഫ് ചെയ്യുക

ഇത് പലരും പിന്നീട് ചെയ്യാം എന്നുകരുതി മാറ്റി വെക്കുകയോ അല്ലെങ്കിൽ ശരിയാം വിധം ഓഫ് ചെയ്യാൻ അറിയാതിരിക്കുകയോ ചെയ്യുന്നത് കാരണം ഫോണിൽ ഇതേ രീതിയിൽ തുടരുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ടച്ച് ചെയ്യുമ്പോൾ, പ്രത്യേകിച്ച് നാവിഗേഷൻ ബട്ടണുകളിൽ ടച്ച് ചെയ്യുമ്പോൾ നിർത്താതെ വൈബ്രേഷൻ, സൗണ്ട് എന്നിവ ഉണ്ടാകും. ഇത് ബാറ്ററി പെട്ടെന്ന് തന്നെ തീരാൻ നല്ലൊരു കാരണവുമാണ്. സൗണ്ട് സെറ്റിങ്സിൽ അദർ സൗണ്ട്സ് സെറ്റിങ്സിൽ പോയാൽ ഇവ ഓഫ് ചെയ്തു വെക്കാം.

2. ടൈപ്പ് ചെയുമ്പോൾ വരുന്ന വൈബ്രേഷൻ ഓഫ് ചെയ്യുക

2. ടൈപ്പ് ചെയുമ്പോൾ വരുന്ന വൈബ്രേഷൻ ഓഫ് ചെയ്യുക

മുകളിൽ പറഞ്ഞ പോലെ മറ്റൊരു സംഭവം. മറവി കൊണ്ടോ മാറ്റാനുള്ള ഓപ്ഷൻ എവിടെയെന്ന് കൃത്യമായി അറിയാത്ത കാരണത്താലോ ഇതവിടെ കിടക്കും. ഫലമോ കൂടുതൽ നിങ്ങൾ ടൈപ്പ് ചെയ്യുംതോറും ബാറ്ററി കൂടുതൽ തീരും. ഇത് മാറ്റാനായി Settings > Language and input > Virtual keyboard ൽ പോകുക. നിങ്ങളുടെ കീബോർഡ് തിരഞ്ഞെടുക്കുക. 'Keyboard sound' ‘Keyboard vibration' എന്നിവ ഒഴിവാക്കുക.

3. ഓട്ടോ കറക്റ്റ് ഓഫ് ചെയ്യുക

3. ഓട്ടോ കറക്റ്റ് ഓഫ് ചെയ്യുക

എഴുതുമ്പോൾ സ്പെല്ലിങ് നേരെയാവണം എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം കീബോർഡുകളിൽ കൊടുത്തിരിക്കുന്നത് എങ്കിലും പലപ്പോഴും ഇതൊരു ബുദ്ധിമുട്ട് ആകാറുണ്ട്. പ്രത്യേകിച്ച് മലയാളത്തിലോ മംഗ്ളീഷിലോ എല്ലാം അധികമായി നമ്മൾ ടൈപ്പ് ചെയ്യുന്ന അവസരത്തിൽ ഈ ഓട്ടോ കറക്റ്റ് കാരണം നേരെ ചൊവ്വേ എഴുതാൻ പറ്റാതെ വരാറുണ്ട്. ഇത് ഒഴിവാക്കാനായി നിങ്ങളുടെ ഫോണിൽ Settings > Language and input > Virtual keyboard ൽ പോയിട്ട് Text Correction' ഒഴിവാക്കുക.

4. ആവശ്യമില്ലാത്ത ആപ്പുകൾ ഡിസേബിൾ ചെയ്തുവെക്കുക

4. ആവശ്യമില്ലാത്ത ആപ്പുകൾ ഡിസേബിൾ ചെയ്തുവെക്കുക

ഇത് മറ്റൊരു പ്രശ്നമാണ്. കാരണം ഒരു പുതിയ ഫോൺ വാങ്ങുമ്പോൾ അതിൽ കമ്പനി വഴി ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഒരുപിടി ആപ്പുകൾ ഉണ്ടാവും. പലതും നമുക്ക് യാതൊരു വിധ ഉപകാരമോ ആവശ്യമോ ഇല്ലാത്തതായിരിക്കും. എന്നാൽ കാര്യമായ മെമ്മറി എടുക്കുന്നവയായവും ഇതിൽ പലതും. അതിനാൽ ഫോൺ കയ്യിൽ കിട്ടിയാൽ ഇത്തരം ആവശ്യമില്ലാത്ത ആപ്പുകൾ എല്ലാം തന്നെ ഡിസേബിൾ ചെയ്യുക. ഇതിനായി ആപ്പ് സെറ്റിങ്‌സിൽ പോയിട്ട് ഏത് ആപ്പ് ആണോ ഡിസേബിൾ ചെയ്യേണ്ടത് അത് തിരഞ്ഞെടുത്ത് അതിലെ ഒപ്ഷൻസിൽ വെച്ച് ഡിസേബിൾ ചെയ്യാം. റൂട്ട് ചെയ്ത ഫോൺ ആണെങ്കിൽ അൺഇൻസ്റ്റാൾ ചെയ്യാനും സാധിക്കും.





തൃശൂർ പൂരം ഒരുക്കങ്ങൾ തകർത്തു നടന്നു തുടങ്ങി - പൂരത്തിന്റെ ട്രൈലെർ വിഡിയോസും തകർത്തു ഇറങ്ങി കൊണ്ടിരിക്കയാണ് . പൂരത്തിന്റെ ഒരു ഉഗ്രൻ ട്രൈലെർ വീഡിയോo ഒന്ന് കണ്ടു നോക്കു.. പിള്ളേര് പൊളിച്ചടുണ്ട്ട്ടാ..!!

Thrissur Pooram is an annual Hindu temple festival held in Kerala, India. It is held at the Vadakkunnathan Temple in Thrissur every year on the Pooram (pronounced [puːɾam]) day - the day when the moon rises with the Pooram star in the Malayalam Calendar month of Medam. It is the largest and most famous of all poorams. History Thrissur Pooram was the brainchild of Raja Rama Varma, famously known as Sakthan Thampuran, the Maharaja of Cochin (1790–1805). Before the start of Thrissur Pooram, the largest temple festival in Kerala was the one-day festival held at Aarattupuzha known as Arattupuzha Pooram. Temples in and around the city of Thrissur were regular participants. One day because of incessant rains, they were late for the Arattupuzha Pooram and were denied access to the Pooram procession. Feeling embarrassed by the denial, the temples[clarification needed] went to the Sakthan Thampuran and told their story. In 1798, he unified the 10 temples situated around Vadakkunnathan Temple and organised the celebration of Thrissur Pooram as a mass festival. He invited temples with their deities to the city of Thrissur to pay obeisance to Lord Vadakkunnathan (Lord Siva), the presiding deity of the Vadakkunnathan Temple.


തൃശൂർ പൂരം ഒരുക്കങ്ങൾ തകർത്തു നടന്നു തുടങ്ങി - പൂരത്തിന്റെ ട്രൈലെർ വിഡിയോസും തകർത്തു ഇറങ്ങി കൊണ്ടിരിക്കയാണ് . പൂരത്തിന്റെ ഒരു ഉഗ്രൻ ട്രൈലെർ വീഡിയോo ഒന്ന് കണ്ടു നോക്കു.. പിള്ളേര് പൊളിച്ചടുണ്ട്ട്ടാ..!!

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് 2018

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് 2018 | പാറമേക്കാവ് Thrissur is known as the cultural capital of Kerala, and the land of Poorams. T...

Popular